Wednesday, 30 November 2016

Shamsu Pooma

സായാഹ്ന വെയിൽ ച്ചൂട്‌ ........
"""""""""""""""""""""""""""""
കല്ലായി പുഴയുടെ ഓളങ്ങളെ തഴുകി വരുന്ന
കാറ്റിന് ഉപ്പിന്റെയും ,മധുരത്തിന്റെയും ഗന്ധം
ഉണ്ടാവും.കാരണം അതിഥികളെയും ആതിഥേയരെയും ഒരുപോലെ സ്വീകരിച്ച കല്ലായിപ്പുഴക്ക് ഒരുപാട് കഥകൾ പറയാൻ ഉണ്ട്.
കല്ലായിപാലത്തിന്റെ കൈ വഴികളെ പിൻതളികൊണ്ടു കാർ മെല്ലെ മുന്നോട്ടു നീങ്ങുകയാണ്.പടിഞ്ഞാറൻ ആകാശത്തു സിന്ദൂരം വാരിവിതറികൊണ്ട് അസ്തമയസൂര്യൻ
തന്റെ അന്നത്തെ ദൗത്യം കഴിഞ്ഞു കുടുംബമണ
യാൻ പോവുകയാണ്.ഞാനും അതുപോലെ തന്നെ.
റോഡരികിൽ ഭംഗിയായി അട്ടിയിട്ടിരിക്കുന്ന മരക്കൂട്ടങ്ങൾ കണ്ടപ്പോൾ ഗതകാലസ്മരണകൾ
മനസ്സിലേക്ക് മന്ദമന്ദം കയറി വരാൻ തുടങ്ങി.അതിൽപെട്ട ഒരു സംഭവം പറയാം.
ഖാദറിന്റെ
വറുത്ത കടലയും കൊറിച്ചുകൊണ്ടു
വൈവിധ്യമുള്ള തമാശകളും പറഞ്ഞു മരമില്ലിലെ അട്ടിയിട്ട തടികളിൽഇരുന്നു വട്ടമേശ സമ്മേളനം നടത്തുകയാണ് ഞങ്ങൾ ബാല്യകാല സുഹൃത്തുക്കൾ അഞ്ചു പേർ.
ഇപ്പോൾ പലരും വ്യത്യസ്ത മേഖലയിൽ ആണെങ്കിലും മൂന്നുമാസം കൂടുമ്പോഴെങ്കിലും ഒത്തുചേരണം എന്ന് നിർബന്ധം ആണ് എല്ലാവർക്കും.
അഞ്ചു പേരും വ്യത്യസ്ഥ സ്വഭാവ ഗുണമുള്ളവർ
ഒരുത്തൻ ,കഥയെഴുത്തും ,പ്രസംഗങ്ങളുംആയി ,നടക്കുന്നു .മറ്റൊരുവൻ പഠിപ്പിൽ
മാത്രം ശ്രദ്ധ .. കയ്യിലൊതുങ്ങാത്ത ഡിഗ്രിയുമായി
നടക്കുന്നു.കോർപ്പറേഷനിൽ സ്വീപ്പറായി നിത്യ വേതനത്തിന് ജോലി നോക്കുന്നു വേറൊരാൾ.
നാലാമത്തെ ആൾക്ക് വൻ ബിസിനസ്സ് ,അത്യാവശ്യം പണമുള്ളവൻ .ഇനി
അഞ്ചാമന്റെ കാര്യം നോക്കുകയാണെങ്കിൽ പോക്കിരി , അത്യാവശ്യം
ഗുണ്ടാ പണിയും ഒക്കെയായി നടക്കുന്നു.
ആകാശത്തിനു കീഴിലുള്ള എന്തും ഞങ്ങളുടെ ചർച്ചയിൽ വരും .മുന്നൊരുക്കങ്ങൾ ഇല്ലാത്ത പതിവുസംസാരത്തിനടയിൽ അന്ന് വന്ന വിഷയം പരസ്ത്രീ ഗമനം ആയിരുന്നു .രണ്ടുപേർ അതിൽ പയറ്റിതെളിഞ്ഞവർ എന്ന് വീരവാദം മുഴക്കി .
"എന്നാൽ നീയൊരു ചൂടുള്ള കഥ പറയെടാ "ഒരുത്തൻ പ്രോത്സാഹിപ്പിക്കുന്നു .ഞാൻ പറയാം എന്ന് മറ്റവൻ .
"വേഗം പറയ് "
വിഷയം സ്ത്രീ സംഗമം ആയതിനാൽ കേൾക്കാൻ എല്ലാവര്ക്കും അക്ഷമ ,
'നവമാധ്യമത്തിലെ കൂട്ടുകാരി ' എന്ന തലക്കെട്ടോടെ ഞാൻ കഥ പറയാൻ ആരംഭിച്ചു .
എന്റെ കൂട്ടുക്കാരിക്ക് അന്പത്തിയെട്ടു വയസ്സുണ്ട് .സർക്കാർ ഉദ്യോഗത്തിൽ നിന്നും വിരമിച്ച സ്ത്രീ .നിങ്ങൾ കരുതുന്ന പോലെയല്ല .പ്രണയത്തിനും ,കാമത്തിനും പ്രായമോ ,ജാതിയോ ,മതമോ ഒന്നും ഇല്ല .
"അതെന്തേലും ആകട്ടെ .നീ കാര്യം പറ .ഇതൊക്കെ അല്ലേ കേൾക്കേണ്ടത് .അയ്യായിരമോ ,പതിനായിരമോ കൊടുത്താൽ കിട്ടുന്ന കഥയല്ല യഥാർത്ഥ ലൈംഗികാനുഭവത്തിന്റെ സ്വാദ് അനുഭവിച്ചത്‌ പറയു "
ആകാംഷ കൊണ്ട് ഇരിക്കപൊറുതി മുട്ടിയ കൂട്ടുകാർ .
"അടങ്ങു മക്കളെ ,അത് തന്നെയല്ലേ പറഞ്ഞു വരുന്നതും ." എന്ന് ഞാനും.
ഞാൻ ഒന്നുകൂടി മരഅട്ടിയിൽ അമർന്നിരുന്നു.ഒരു തയ്യാറെടുപ്പോടെ,
തികഞ്ഞ മദ്യപാനവും ദുർനടപ്പും കാരണം സർവീസിലിരിക്കെ തന്നെ ഭർത്താവ് മരണപ്പെട്ട അവരുടെ പിന്നെയുള്ള ജീവിതം മക്കൾക്ക് വേണ്ടിയായിരുന്നു .ജോലിതേടി മക്കൾ വിദേശത്തുപോയതോടെ കൂട്ടിനു കുമിഞ്ഞുകൂടിയ പണമല്ലാതെ അവർക്കു ഒന്നുമുണ്ടായില്ല .മക്കളോട് സംസാരിക്കുന്നതിനു വേണ്ടിയാണ് അവർ ആദ്യമായി ഒരു സോഷ്യൽ മീഡിയയിൽ അംഗമാവുന്നതു .ഏകാന്തതയുടെ മടുപ്പിൽ അവർ പിന്നെ അതിലേക്കു മുങ്ങാം കുഴി ഇടുകയായിരുന്നു .
എങ്ങിനെയോ ഒരു വേളയിൽ ലഭിച്ച ഞങ്ങളുടെ സഹൃദം വളരാൻ പിന്നെ കുറഞ്ഞ സമയമേ വേണ്ടിവന്നുള്ളൂ .
ഫോൺ വിളിയും ,ചാറ്റിങ്ങും ഇടതടവില്ലാതെ നടന്നു .ഒരിക്കലും പിരിയാൻ പറ്റാത്ത മാനസിക അടുപ്പം .ഒരിക്കൽ അവർ എന്നോട് ചോദിച്ചു ."എന്റെ ഈ പ്രായവും രൂപവും കണ്ടിട്ടും എന്തേ എന്നോട് ഇങ്ങിനെ തോന്നാൻ "
"എനിക്ക് നിങ്ങളോട് യാതൊരു വിധ ലൈംഗികാഭിനിവേശവും ഇല്ല.പക്ഷെ ,എനിക്കാ മടിയിൽ തലവെച്ചു കിടക്കണം "
മറുതലക്കൽ മനം മടുത്ത പോലൊരു മൂളൽ കേട്ടു.
ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടേയിരുന്നു .ഫോൺ വിളിയും ചാറ്റിങ്ങും തുടർന്ന് പൊയ്ക്കൊണ്ടിരുന്നു .ഒരു ദിവസം എനിക്ക് എറണാകുളത്തൊരു മീറ്റിംഗിങ്ങിൽ പങ്കെടുക്കേണ്ടതായി വന്നു .ഞാൻ അവരെ വിളിച്ചു പറഞ്ഞു "എറണാംകുളത്തൊരു മീറ്റിങ്ങ് ഉണ്ട് .സൗകര്യപ്പെടുമെങ്കിൽ കാണാം ."
"കാണാം " സാധാരണ മട്ടിലൊരു മറുപടി കിട്ടി .
എനിക്ക് കൂടുതൽ ആകാംഷയോ ,കൊതിയോ ഒന്നും തോന്നിയില്ല .പറഞ്ഞ വാക്ക് പാലിക്കുന്നതിന് വേണ്ടി രണ്ടുമണിക്കൂർ മുന്നേ അവിടെ എത്തി .
ചുമ്പന സമരങ്ങളെക്കൊണ്ടും ചുമ്പനങ്ങളെ കൊണ്ടും കോരിത്തരിച്ച ഹൈക്കോടതി മുതൽ രാജേന്ദ്ര മൈതാനം വരെയുള്ള മറൈൻ ഡ്രൈവിന്റെ കാൽനട പാതയിലൂടെ ഞാൻ നടന്നുകൊണ്ടേയിരുന്നു .
പെട്ടന്ന് പോക്കറ്റിൽ കിടന്ന മൊബൈലിൽ നിന്നും മണിനാദം മുഴങ്ങി .ഞാൻ ഫോണെടുത്തു ."ഹലോ"
മറുതലക്കൽ നേർത്ത ശബ്ദം ."ഞാൻ റെയിൽവേ സ്റ്റേഷനിൽ എത്താറായി .എവിടെ വരണം "
മറൈൻ ഡ്രൈവിലെ നടപ്പാതയിലൂടെ ഞാൻ ഉലാത്തുകയാണ് .ഇങ്ങോട്ടു വരൂ .തീവണ്ടിയുടെ ചൂളം വിളി മൊബൈലിലൂടെ നേർത്തു നേർത്തു വന്നു . അതുകേട്ടപ്പോൾ എനിക്ക് മനസ്സിലായി എന്തോ ഓർത്തുകൊണ്ട് അല്പം വൈകിയാണ് അവർ ഫോൺ കട്ട് ചെയ്തത് എന്ന് .
ആകാംഷ ഒട്ടും തന്നെ ഇല്ലാതെ ഞാൻ നടത്തം നിർത്തി .ഒരുഭാഗത്തു നിന്നുകൊണ്ട് അറബിക്കടലിലെ തിരമാലകളോട് സല്ലപിക്കുന്ന, കൊച്ചി കായലിലെ കുഞ്ഞോളങ്ങളെ
തഴുകിയൊഴുകി കായല്‍പ്പരപ്പിലൂടെ പോകുന്ന ബോട്ടുകളിൽ കമിതാക്കൾ എന്ന് തോന്നിപ്പിക്കുന്നവരുടെ നർമ്മസല്ലാപങ്ങൾ ആസ്വദിച്ചു. വീണ്ടും കിളിനാദം .അവർ തന്നെ .നിൽക്കുന്ന സ്പോട് കൃത്യമായി പറഞ്ഞുകൊടുത്തു .അടുത്തെത്തിയ ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത ആ പെൺസുഹൃത്തിനു നേരെ എന്റെ കൈകൾ നീണ്ടു .യന്ത്രികമെന്നോണം ആ കൈകളും എന്റെ നേർക്ക് നീണ്ടു .ആദ്യമായി കിട്ടുന്ന ഒരു സ്പര്ശനം പോലെ അവരെന്റെ കൈകകളെ മുറുകെ പുണർന്നു .
മറൈൻ ഡ്രൈവിന്റെ അരികിൽ നിൽക്കുന്ന തരുക്കളിൽ നിന്നും കേൾക്കുന്ന മർമരത്തിനു പോലും ഏതോ പ്രണയഗാനങ്ങളുടെ ശീലുണ്ടായിരുന്നു .കായലിലേക്കും നോക്കി ഒട്ടിച്ചേർന്നു ഞങ്ങൾ നടന്നു .ഇടയ്ക്കു മൗനത്തെ ഞാൻ ഭഞ്ജിച്ചു ."ഇനി എന്താണ് പ്രോഗ്രാം ?"
"ഇന്ന് നിന്റെ കൂടെ .അതിനല്ലേ ഞാൻ വന്നത് ."
നടന്നു നീങ്ങി തൊട്ടടുത്ത ഓട്ടോയിൽ കയറി അവർ ഏതോ ഹോട്ടലിന്റെ പേരുപറഞ്ഞു .കൂടുതൽ ശ്രദ്ധ ഞാനതിൽ കൊടുത്തിരുന്നില്ല അപ്പോൾ .
ഓട്ടോയിൽ നിന്നും ഇറങ്ങി നേരെ സ്യൂട്ടിലെക്കു .ആഡംബരങ്ങൾക്ക് ഒട്ടും കുറവില്ലാത്ത സ്യൂട്ട. ശീതീകരിച്ച മുറിയിൽ കണ്ണിൽ കണ്ണിൽ നോക്കിയിരിക്കുമ്പോൾ അവരുടെ കണ്ണുകളിൽ ഒരു വജ്ര തിളക്കം ഞാൻ കണ്ടു .
സമയം നേർത്തു നേർത്തു വന്നു .രണ്ടുപേരിൽ നിന്നും അപരിചിത്വത്തിന്റെ മേൽക്കുപ്പായം അഴിഞ്ഞു വീണു .ഏതോ ഒരുനിമിഷത്തിൽ എന്റെ കണ്ണ് വാച്ചിൽ ഉടക്കി .ഞാൻ ചോദിച്ചു ."സമയം ഒൻപതു കഴിഞ്ഞു .എന്തെങ്കിലും കഴിക്കേണ്ടേ?"
"വേണം "
ചപ്പാത്തിയും ചിക്കെൻ ഫ്രൈയും പോരെ എന്നുഞാൻ ചോദിച്ചു .എന്നെ പോലും ഞെട്ടിച്ചു കൊണ്ട് രണ്ടു ബോട്ടിൽ ബിയറിനും അവർ ഓർഡർ ചെയ്തു .
ഭക്ഷണം കഴിച്ചു കഴിഞ്ഞു .ഭക്ഷണ വേസ്റ്റും കാലിയായ ബീയർ കുപ്പിയും റൂം ബോയ് മടക്കി കൊണ്ടുപോയി .ഞാൻ വാതിൽ ബോൾട്ടിടാൻ പോയപ്പോൾ അവർ ബാത്റൂമിലെ വാതിൽ തുറന്നു .
വീണ്ടും മുഖാമുഖം വന്നിരുന്നു .സംസാരം നീണ്ടുനീണ്ടുപോയി .എന്നെകുറിച്ചും അവരുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചും ഞങ്ങൾ ഒരുപാട് സംസാരിച്ചു .സമയം പന്ത്രണ്ടോടക്കുന്നു .ഉറങ്ങേണ്ടേ ഞാൻ ചോദിച്ചു .
"ഉറങ്ങണോ?"ഉത്തരത്തിനു പകരം ഒരു മറുചോദ്യം അവരും ചോദിച്ചു .
"ങും"ഞാനൊന്നു നേർത്തു മൂളി .
"എന്നാൽ എന്റെ മടിയിൽ കിടന്നോ ,നിന്റെ ആഗ്രഹമല്ലേ...?"
ഞാനൊന്നു ചെറുതായി അമ്പരന്നു .ആഗ്രഹം ഉണ്ട് .എങ്കിലും ചെറിയൊരു ലജ്ജ എന്നിൽ പ്രവേശിച്ചു .എന്റെ കൈപിടിച്ചു അവർ ആമടിയിൽ എന്നെ കിടത്തി .രണ്ടു കട്ടിലുകൾ ഉണ്ടെങ്കിലും ഒന്ന് അനാഥമായി ആ ശീതീകരിച്ച മുറിയിൽ കിടന്നു .
അവരുടെ കൈവിരലുകൾ എന്റെ മുടിയിഴകളിലൂടെ ഇഴഞ്ഞു നടന്നു .
ഏതോ മേൽക്കൂരകളിൽ ചേക്കേറിയ ഇണപ്രാവിന്റെ നേർത്തൊരു മൂളൽ അവരിൽ നിന്നും എത്തി .ഞാൻ എന്നെത്തന്നെ മറന്നിരുന്നു അപ്പോഴേക്കും .
രാപ്പുള്ളുകൾ പോലും നിശബ്ദമായിരിക്കുന്ന ഈ നിശീഥിനിയിൽ ഞങ്ങൾ ഉറങ്ങിയില്ല .തനുവും മനവും ഒരുപോലെ ഒന്നായിക്കഴിഞ്ഞു .പതിനെട്ട് വർഷത്തിന്റെ ഒറ്റപ്പെടൽ ആ ഒരൊറ്റ രാത്രിയിൽ അലിഞ്ഞില്ലാതായി ..അഗ്നിസ്ഫുലിംഗങ്ങൾ കെട്ടടങ്ങിയ ചിതയിലേക്ക് ഇറ്റു വീഴുന്ന മഴത്തുള്ളികൾ പോലെ അവരുടെ നെറ്റിയിൽ നിന്നും എന്റെ മാറിലേക്ക് വിയർപ്പു തുള്ളികൾ പതിച്ചുകൊണ്ടിരുന്നു .
ശരിക്കും ഒന്ന് കണക്കെടുക്കുകയാണെങ്കിൽ പല രീതിയിലുള്ള സ്ത്രീകളെ ഞാൻ അനുഭവിച്ചിട്ടുണ്ട് .എങ്കിലും ഇതെന്തോ എന്നിൽ മായാതെ കിടക്കുകയാണ് .തന്നിൽ അടഞ്ഞു കൂടിയിരുന്ന ആ വികാരം പടർന്നു കയറാൻ പറ്റിയ ഒരു മരം കിട്ടിയപ്പോൾ കാട്ടുവള്ളിയെ പോലെ അവർ പടർന്നുകയറി .
പറഞ്ഞു നിർത്തിയപ്പോഴും അവന്റെ കണ്ണുകളിൽ അന്നത്തെ ആ ആനന്ദത്തിന്റെ അനുഭൂതി ഞങ്ങൾക്ക് കാണാമായിരുന്നു .അതിനാൽ തന്നെ അവനെ അവിശ്വസിക്കേണ്ട കാര്യവും ഞങ്ങൾക്കില്ലായിരുന്നു .
ഓർമ്മകളുടെ വാതായനം അടച്ചപ്പോഴേക്കും എന്റെ കാർ മെല്ലെ വീടിന്റെ ഗെയ്റ്റിനരികിൽ എത്തിയിരുന്നു .അടുത്തൊരു ഒഴിവുദിനത്തിനും അതിൽ വരുന്ന വിഷയത്തിനും കാതോർത്തു കൊണ്ട് ഞാൻ പൂമുഖത്തേക്കു കയറി .
ശുഭം

ഷംസുപൂമ

No comments:

Post a Comment